Home


News & Events


Liturgy Info


Reading of the Wk


Our Chaplain


Parish Committee


Stadlau Church


Prayer Units


Sunday Catechism


Marriage Certificate


Kairali Nikethan


Photo Album


Tsunami Help


E-mail registration


Family registration


Archive


 

 
.

Good Friday

Reading problem click here
Palm Sunday Maundy Thursday Good Friday Passion Holy Saturday Easter

 

Passion Reading - Mk Ch. 14, 15
14:32 അവര്‍ ഗെത്ത്ശേമന എന്നു പേരുള്ള തോട്ടത്തില്‍ വന്നാറെ അവന്‍ശിഷ്യന്മാരോടു: ഞാന്‍പ്രാര്‍ത്ഥിച്ചുതീരുവോളം ഇവിടെ ഇരിപ്പിന്‍എന്നു പറഞ്ഞു.
14:33 പിന്നെ അവന്‍പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ടു ഭ്രമിപ്പാനും വ്യകുലപ്പെടുവാനും തുടങ്ങി:
14:34 എന്‍റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരികൂന്നു; ഇവിടെ പാര്‍ത്തു ഉണര്‍ന്നിരിപ്പിന്‍എന്നു അവരോടു പറഞ്ഞു.
14:35 പിന്നെ അല്പം മുമ്പോട്ടു ചെന്നു നിലത്തു വീണു, കഴിയും എങ്കില്‍ ആ നാഴിക നീങ്ങിപ്പോകേണം എന്നു പ്രാര്‍ത്ഥിച്ചു:
14:36 അബ്ബാ, പിതാവേ, നിനകൂ എല്ലാം കഴിയും; ഈ പാനപാത്രം എങ്കല്‍ നിന്നു നീക്കേണമേ; എങ്കിലും ഞാന്‍ഇച്ഛികൂന്നതല്ല നീ ഇച്ഛികൂന്നതത്രേ ആകട്ടെ എന്നു പറഞ്ഞു.
14:37 പിന്നെ അവന്‍വന്നു അവര്‍ ഉറങ്ങുന്നതു കണ്ടു പത്രൊസിനോടു: ശിമോനേ, നീ ഉറങ്ങുന്നുവേ? ഒരു നാഴിക ഉണര്‍ന്നിരിപ്പാന്‍നിനകൂ കഴിഞ്ഞില്ലയോ?
14:38 പരീക്ഷയില്‍ അകപ്പെടായ്‍വാന്‍ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിപ്പിന്‍; ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ എന്നു പറഞ്ഞു.
14:39 അവന്‍പിന്നെയും പോയി ആ വചനം തന്നെ ചൊല്ലി പ്രാര്‍ത്ഥിച്ചു.
14:40 മടങ്ങിവന്നാറെ അവരുടെ കണ്ണുകള്‍കൂ ഭാരമേറിയിരുന്നതുകൊണ്ടു അവര്‍ ഉറങ്ങുന്നതു കണ്ടു; അവര്‍ അവനോടു എന്തു ഉത്തരം പറയേണം എന്നു അറിഞ്ഞില്ല;
14:41 അവന്‍മൂന്നാമതു വന്നു അവരോടു: ഇനി ഉറങ്ങി ആശ്വസിച്ചുകൊള്‍വിന്‍; മതി, നാഴിക വന്നു; ഇതാ, മനുഷ്യ പുത്രന്‍പാപികളുടെ കയ്യില്‍ ഏല്പിക്കപ്പെടുന്നു.
14:42 എഴുന്നേല്പിന്‍; നാം പോക; ഇതാ, എന്നെ കാണിച്ചുകൊടുകൂന്നവന്‍അടുത്തിരികൂന്നു എന്നു പറഞ്ഞു.
14:43 ഉടനെ, അവന്‍സംസാരിച്ചുകൊണ്ടിരികൂമ്പോള്‍ തന്നേ, പന്തിരുവരില്‍ ഒരുത്തനായ യൂദയും അവനോടുകൂടെ മഹാപുരോഹിതന്മാര്‍, ശാസ്ത്രിമാര്‍, മൂപ്പന്മാര്‍ എന്നവര്‍ അയച്ച ഒരു പുരുഷാരവും വാളും വടിയുമായി വന്നു.
14:44 അവനെ കാണിച്ചുകൊടുകൂന്നവന്‍: ഞാന്‍ഏവനെ ചുംബികൂമോ അവന്‍തന്നേ ആകുന്നു; അവനെ പിടിച്ചു സൂക്ഷമതയോടെ കൊണ്ടു പോകുവിന്‍എന്നു അവര്‍കൂ ഒരു അടയാളം പറഞ്ഞുകൊടുത്തിരുന്നു.
14:45 അവന്‍വന്നു ഉടനെ അടുത്തു ചെന്നു: റബ്ബീ, എന്നു പറഞ്ഞു അവനെ ചുംബിച്ചു.
14:46 അവര്‍ അവന്‍റെമേല്‍ കൈവച്ചു അവനെ പിടിച്ചു.
14:47 അരികെ നിലക്കുന്നവരില്‍ ഒരുവന്‍വാള്‍ ഊരി മഹാപുരോഹിതന്‍റെ ദാസനെ വെട്ടി കാതു അറുത്തു.
14:48 യേശു അവരോടു: ഒരു കള്ളന്‍റെ നേരെ എന്നപോലെ നിങ്ങള്‍ എന്നെ പിടിപ്പാന്‍വാളും വടിയുമായി പുറപ്പെട്ടു വന്നുവോ?
14:49 ഞാന്‍ദിവസേന ദൈവലായലയത്തില്‍ ഉപദേശിച്ചുകൊണ്ടു നിങ്ങളോടുകൂടെ ഇരുന്നു; നിങ്ങള്‍ എന്നെ പിടിച്ചില്ല; എങ്കിലും തിരുവെഴുതത്തുകള്‍കൂ നിവൃത്തി വരേണ്ടിതിന്നു ഇങ്ങനെ സംഭവികൂന്നു എന്നു പറഞ്ഞു.
14:50 ശിഷ്യന്മാര്‍ എല്ലാവരും അവനെ വിട്ടു ഔടിപ്പോയി.
14:51 ഒരു ബാല്യക്കാരന്‍വെറും ശരീരത്തിന്മേല്‍ പുതപ്പു പുതെച്ചും കൊണ്ടു അവനെ അനുഗമിച്ചു; അവര്‍ അവനെ പിടിച്ചു.
14:52 അവനോ പുതപ്പു വിട്ടു നഗ്നനായി ഔടിപ്പോയി.
14:53 അവര്‍ യേശുവിനെ മഹാപുരോഹിതന്‍റെ അടുക്കല്‍ കൊണ്ടുപോയി. അവന്‍റെ അടുക്കല്‍ മഹാപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരും എല്ലാം വന്നു കൂടിയിരുന്നു.
14:54 പത്രൊസ് മഹാപുരോഹിതന്‍റെ അരമനെക്കകത്തോളവും അവനെ ദൂരവേ അനുഗമിച്ചു, ഭൃത്യന്മാരോടു ചേര്‍ന്നു തീ കാഞ്ഞുകൊണ്ടിരുന്നു.
14:55 മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന്നു അവന്‍റെ നേരെ സാക്ഷ്യം അന്വേഷിച്ചു കണ്ടില്ലതാനും.
14:56 അനേകര്‍ അവന്‍റെ നേരെ കള്ളസ്സാക്ഷ്യം പറഞ്ഞിട്ടും സ്സാക്ഷ്യം ഒത്തുവന്നില്ല.
14:57 ചിലര്‍ എഴുന്നേറ്റു അവന്‍റെ നേരെ:
14:58 ഞാന്‍കൈപ്പണിയായ ഈ മന്ദിരം പൊളിച്ചു മൂന്നു ദിവസംകൊണ്ടു കൈപ്പണിയല്ലാത്ത മറ്റൊന്നു പണിയും എന്നു ഇവന്‍പറഞ്ഞതു ഞങ്ങള്‍ കേട്ടു എന്നു കള്ളസ്സാക്ഷ്യം പറഞ്ഞു.
14:59 എന്നിട്ടും അവരുടെ സാക്ഷ്യം ഒത്തുവന്നില്ല.
14:60 മഹാപുരോഹിതന്‍നടുവില്‍ നിന്നുകൊണ്ടു യേശുവിനോടു: നീ ഒന്നും ഉത്തരം പറയുന്നില്ലയോ? ഇവര്‍ നിന്‍റെ നേരെ സാക്ഷ്യം പറയുന്നതു എന്തു എന്നു ചോദിച്ചു.
14:61 അവനോ മിണ്ടാതെയും ഉത്തരം പറയാതെയും ഇരുന്നു. മഹാപുരോഹിതന്‍പിന്നെയും അവനോടു: നീ വന്ദ്യനായവന്‍റെ പുത്രനായ ക്രിസ്തുവോ എന്നു ചോദിച്ചു.
14:62 ഞാന്‍ആകുന്നു; മുനഷ്യപുത്രന്‍സര്‍വ്വശക്തന്‍റെ വലത്തുഭാഗത്തു ഇരികൂന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങള്‍ കാണും എന്നു യേശു പറഞ്ഞു.
14:63 അപ്പോള്‍ മഹാപുരോഹിതന്‍വസ്ത്രം കീറി:
14:64 ഇനി സാക്ഷികളെകൊണ്ടു നമുകൂ എന്തു ആവശ്യം? ദൈവദൂഷണം നിങ്ങള്‍ കേട്ടുവല്ലോ; നിങ്ങള്‍കൂ എന്തു തോന്നുന്നു എന്നു ചോദിച്ചു. അവന്‍മരണയോഗ്യന്‍എന്നു എല്ലാവരും വിധിച്ചു.
14:65 ചിലര്‍ അവനെ തുപ്പുകയും അവന്‍റെ മുഖം മൂടി അവനെ മുഷ്ടി ചുരുട്ടി കുത്തുകയും പ്രവചിക്ക എന്നു അവനോടു പറകയും ചെയ്തു തുടങ്ങി; ചേവകര്‍ അവനെ അടിച്ചുംകൊണ്ടു കയ്യേറ്റു.
14:66 പത്രൊസ് താഴെ നടുമുറ്റത്തു ഇരികൂമ്പോള്‍ മഹാപുരോഹിതന്‍റെ ബാല്യക്കാരത്തികളില്‍ ഒരുത്തി വന്നു,
14:67 പത്രൊസ് തീ കായുന്നതു കണ്ടു അവനെ നോക്കി: നീയും ആ നസറായനായ യേശുവിനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു.
14:68 നീ പറയുന്നതു തിരിയുന്നില്ല, ബോദ്ധ്യമാകുന്നതുമില്ല എന്നിങ്ങനെ അവന്‍തള്ളിപ്പറഞ്ഞു; പടിപ്പുരയിലേകൂ പുറപ്പെട്ടപ്പോള്‍ കോഴി കൂകി.
14:69 ആ ബാല്യക്കാരത്തി അവനെ പിന്നെയും കണ്ടു സമീപത്തു നിലക്കുന്നവരോടു: ഇവന്‍ആ കൂട്ടരില്‍ ഉള്ളവന്‍തന്നേ എന്നു പറഞ്ഞു തുടങ്ങി. അവന്‍പിന്നെയും തള്ളിപ്പറഞ്ഞു.
14:70 കുറയനേരം കഴിഞ്ഞിട്ടു അരികെ നിന്നവര്‍ പത്രൊസിനോടു: നീ ആ കൂട്ടരില്‍ ഉള്ളവന്‍സത്യം; ഗലീലക്കാരനല്ലോ എന്നു പറഞ്ഞു.
14:71 നിങ്ങള്‍ പറയുന്ന മനുഷ്യനെ ഞാന്‍അറിയുന്നില്ല എന്നു അവന്‍പ്രാകുവാനും ആണയിടുവാനും തുടങ്ങി.
14:72 ഉടനെ കോഴി രണ്ടാമതും കൂകി; കോഴി രണ്ടുവട്ടം കൂകുംമുമ്പെ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു യേശു തന്നോടു പറഞ്ഞ വാകൂ പത്രൊസ് ഔര്‍ത്തു അതിനെകൂറിച്ചു വിചാരിച്ചു കരഞ്ഞു.
15:1 ഉടനെ അതികാലത്തു തന്നെ മഹാപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരുമായി ന്യായാധിപസംഘം ഒക്കെയും കൂടി ആലോചിച്ചു യേശുവിനെ കെട്ടി കൊണ്ടു പോയി പീലാത്തൊസിനെ ഏല്പിച്ചു.
15:2 പീലാത്തൊസ് അവനോടു: നീ യെഹൂദന്മാരുടെ രാജാവോ എന്നു ചോദിച്ചതിന്നു: ഞാന്‍ആകുന്നു എന്നു അവന്‍ഉത്തരം പറഞ്ഞു.
15:3 മഹാപുരോഹിതന്മാര്‍ അവനെ ഏറിയോന്നു കുറ്റം ചുമത്തി.
15:4 പീലാത്തൊസ് പിന്നെയും അവനോടു ചോദിച്ചു: നീ ഒരുത്തരവും പറയുന്നില്ലയോ? ഇതാ, അവര്‍ നിന്നെ എന്തെല്ലാം കുറ്റം ചുമത്തുന്നു എന്നു പറഞ്ഞു.
15:5 യേശു പിന്നെയും ഉത്തരം ഒന്നും പറയായ്കയാല്‍ പീലാത്തൊസ് ആശ്ചര്യപ്പെട്ടു.
15:6 അവന്‍ഉത്സവംതോറും അവര്‍ ചോദികൂന്ന ഒരു തടവുകാരനെ അവര്‍കൂ വിട്ടുകൊടുക്ക പതിവായിരുന്നു.
15:7 എന്നാല്‍ ഒരു കലഹത്തില്‍ കുല ചെയ്തവരായ കലഹക്കാരോടുകൂടെ ബന്ധിച്ചിരുന്ന ബറബ്ബാസ് എന്നു പേരുള്ള ഒരുത്തന്‍ഉണ്ടായിരുന്നു.
15:8 പുരുഷാരം കയറി വന്നു, അവന്‍പതിവുപോലെ ചെയ്യേണം എന്നു അപേക്ഷിച്ചുതുടങ്ങി.
15:9 മഹാപുരോഹിതന്മാര്‍ അസൂയകൊണ്ടു അവനെ ഏല്പിച്ചു എന്നു പീലാത്തൊസ് അറിഞ്ഞതുകൊണ്ടു അവരോടു:
15:10 യെഹൂദന്മാരുടെ രാജാവിനെ നിങ്ങള്‍കൂ വിട്ടുതരേണം എന്നു ഇച്ഛികൂന്നുവോ എന്നു ചോദിച്ചു.
15:11 എന്നാല്‍ അവന്‍ബറബ്ബാസിനെ വിട്ടുകൊടുക്കേണ്ടതിന്നു ചോദിപ്പാന്‍മഹാപുരോഹിതന്മാര്‍ പുരുഷാരത്തെ ഉത്സാഹിപ്പിച്ചു കൊണ്ടിരുന്നു.
15:12 പീലാത്തൊസ് പിന്നെയും അവരോടു: എന്നാല്‍ യെഹൂദന്മാരുടെ രാജാവു എന്നു നിങ്ങള്‍ പറയുന്നവനെ ഞാന്‍എന്തു ചെയ്യേണം എന്നു ചോദിച്ചു.
15:13 അവനെ ക്രൂശിക്ക എന്നു അവര്‍ വീണ്ടും നിലവിളിച്ചു.
15:14 പീലാത്തൊസ് അവരോടു: അവന്‍എന്തു ദോഷം ചെയ്തു എന്നു പറഞ്ഞാറെ, അവനെ ക്രൂശിക്ക എന്നു അവര്‍ അധികമായി നിലവിളിച്ചു.
15:15 പീലാത്തൊസ് പുരുഷാരത്തിന്നു തൃപ്തിവരുത്തുവാന്‍ഇച്ഛിച്ചു ബറബ്ബാസിനെ അവര്‍കൂ വിട്ടുകൊടുത്തു യേശുവിനെ ചമ്മട്ടികൊണ്ടു അടിപ്പിച്ചു ക്രൂശിപ്പാന്‍ഏല്പിച്ചു.
15:16 പടയാളികള്‍ അവനെ ആസ്ഥാനമായ മണ്ഡപത്തിന്നകത്തു കൊണ്ടുപോയി പട്ടാളത്തെ എല്ലാം വിളിച്ചുകൂട്ടി.
15:17 അവനെ രക്താംബരം ധരിപ്പിച്ചു, മുള്ളുകൊണ്ടു ഒരു കിരീടം മെടഞ്ഞു അവനെ ചൂടിച്ചു:
15:18 യെഹൂദന്മാരുടെ രാജാവേ, ജയജയ എന്നു പറഞ്ഞു വന്ദിച്ചു;
15:19 കോല്‍കൊണ്ടു അവന്‍റെ തലയില്‍ അടിച്ചു, അവനെ തുപ്പി, മുട്ടുകുത്തി അവനെ നമസ്കരിച്ചു.
15:20 അങ്ങനെ അവനെ പരിഹസിച്ച ശേഷം അവര്‍ രക്താംബരം നീക്കി സ്വന്ത വസ്ത്രം ധരിപ്പിച്ചു അവനെ ക്രൂശിപ്പാന്‍കൊണ്ടുപോയി.
15:21 അലക്സന്തരിന്‍റെയും രൂഫൊസിന്‍റെയും അപ്പനായി വയലില്‍ നിന്നു വരുന്ന കുറേനക്കാരനായ ശിമോനെ അവന്‍റെ ക്രൂശ് ചുമപ്പാന്‍അവര്‍ നിര്‍ബന്ധിച്ചു.
15:22 തലയോടിടം എന്നര്‍ത്ഥമുള്ള ഗൊല്ഗോഥാ എന്ന സ്ഥലത്തേകൂ അവനെ കൊണ്ടുപോയി;
15:23 കണ്ടിവെണ്ണ കലര്‍ത്തിയ വീഞ്ഞു അവന്നു കൊടുത്തു; അവനോ വാങ്ങിയില്ല.
15:24 അവനെ ക്രൂശിച്ചശേഷം അവന്‍റെ വസ്ത്രം ഇന്നവന്നു ഇന്നതു കിട്ടേണം എന്നു ചീട്ടിട്ടു പകുതി ചെയ്തു.
15:25 മൂന്നാം മണി നേരമായപ്പോള്‍ അവനെ ക്രൂശിച്ചു.
15:26 യെഹൂദന്മാരുടെ രാജാവു എന്നിങ്ങനെ അവന്‍റെ കുറ്റം മീതെ എഴുതിയിരുന്നു.
15:27 അവര്‍ രണ്ടു കള്ളന്മാരെ ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി അവനോടുകൂടെ ക്രൂശിച്ചു.
15:28 (അധര്‍മ്മികളുടെ കൂട്ടത്തില്‍ അവനെ എണ്ണി എന്നുള്ള തിരുവെഴുത്തു നിവൃത്തിയായി.)
15:29 കടന്നു പോകുന്നവര്‍ തല കുലുക്കിക്കൊണ്ടു: ഹാ, ഹാ, മന്ദിരം പൊളിച്ചു മൂന്നു നാളുകൊണ്ടു പണിയുന്നവനേ,
15:30 നിന്നെത്തന്നേ രക്ഷിച്ചു ക്രൂശില്‍ നിന്നു ഇറങ്ങിവാ എന്നു പറഞ്ഞു അവനെ ദുഷിച്ചു.
15:31 അങ്ങനെ തന്നേ മഹാപുരോഹിതന്മാരും അവനെ പരിഹസിച്ചു: ഇവന്‍മറ്റുള്ളവരെ രക്ഷിച്ചു തന്നെത്താന്‍രക്ഷിപ്പാന്‍വഹിയാ.
15:32 നാം കണ്ടു വിശ്വസിക്കേണ്ടതിന്നു ക്രിസ്തു എന്ന യിസ്രായേല്‍ രാജാവു ഇപ്പോള്‍ ക്രൂശില്‍ നിന്നു ഇറങ്ങിവരട്ടെ എന്നു തമ്മില്‍ പറഞ്ഞു; അവനോടുകൂടെ ക്രൂശിക്കപ്പെട്ടവരും അവനെ പഴിച്ചു പറഞ്ഞു.
15:33 ആറാം മണിനേരമായപ്പോള്‍ ഒമ്പതാം മണിനേരത്തോളം ദേശത്തു എല്ലാ ഇരുട്ടു ഉണ്ടായി. ഒമ്പതാം മണിനേരത്തു യേശു: എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നു അര്‍ത്ഥമുള്ള എലോഹീ, എലോഹീ ലമ്മാ ശബ്ബക്താനീ എന്നു അത്യുച്ചത്തില്‍ നിലവിളിച്ചു.
15:35 അരികെ നിന്നവരില്‍ ചിലര്‍ കേട്ടിട്ടു: അവന്‍ഏലീയാവെ വിളികൂന്നു എന്നു പറഞ്ഞു.
15:36 ഒരുത്തന്‍ഔടി ഒരു സ്പോങ്ങില്‍ പുളിച്ചവീഞ്ഞു നിറെച്ചു ഒരു ഔടക്കോലിന്മേലാക്കി: നില്പിന്‍; ഏലീയാവു അവനെ ഇറകൂവാന്‍വരുമോ എന്നു നമുകൂ കാണാം എന്നു പറഞ്ഞു അവന്നു കുടിപ്പാന്‍കൊടുത്തു.
15:37 യേശു ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു.

 

 

Courtesy: my-bible.us


© 2011 iccvienna.org  All rights reserved Contact: webmaster@iccvienna.org .