22:1 |
അതിന്‍റെ ശേഷം ദൈവം അബ്രാഹാമിനെ പരീക്ഷിച്ചതു
എങ്ങനെയെന്നാല്‍: അബ്രാഹാമേ, എന്നു
വിളിച്ചതിന്നു: ഞാന്‍ഇതാ എന്നു അവന്‍പറഞ്ഞു.
|
22:2 |
അപ്പോള്‍ അവന്‍: നിന്‍റെ മകനെ, നീ
സ്നേഹികൂന്ന നിന്‍റെ ഏകജാതനായ യിസ്ഹാക്കിനെ
തന്നേ കൂട്ടിക്കൊണ്ടു മോരിയാദേശത്തു ചെന്നു,
അവിടെ ഞാന്‍നിന്നോടു കല്പികൂന്ന ഒരു മലയില്‍
അവനെ ഹോമയാഗം കഴിക്ക എന്നു അരുളിച്ചെയ്തു.
|
22:3 |
അബ്രാഹാം അതികാലത്തു എഴുന്നേറ്റു കഴുതെകൂ
കോപ്പിട്ടു കെട്ടി ബാല്യക്കാരില്‍ രണ്ടുപേരെയും
തന്‍റെ മകന്‍യിസ്ഹാക്കിനെയും കൂട്ടി
ഹോമയാഗത്തിന്നു വിറകു കീറി എടുത്തുംകൊണ്ടു
പുറപ്പെട്ടു, ദൈവം തന്നോടു കല്പിച്ച
സ്ഥലത്തേകൂ പോയി. |
22:4 |
മൂന്നാം ദിവസം അബ്രാഹാം നോക്കി ദൂരത്തു നിന്നു
ആ സ്ഥലം കണ്ടു. |
22:5 |
അബ്രാഹാം ബാല്യക്കാരോടു: നിങ്ങള്‍ കഴുതയുമായി
ഇവിടെ ഇരിപ്പിന്‍; ഞാനും ബാലനും അവിടത്തോളം
ചെന്നു ആരാധന കഴിച്ചു മടങ്ങിവരാം എന്നു പറഞ്ഞു.
|
22:6 |
അബ്രാഹാം ഹോമയാഗത്തിന്നുള്ള വിറകു എടുത്തു തന്‍റെ
മകനായ യിസ്ഹാക്കിന്‍റെ ചുമലില്‍ വെച്ചു; തീയും
കത്തിയും താന്‍എടുത്തു; ഇരുവരും ഒന്നിച്ചു
നടന്നു. |
22:7 |
അപ്പോള്‍ യിസ്ഹാക്‍ തന്‍റെ അപ്പനായ
അബ്രാഹാമിനോടു: അപ്പാ, എന്നു പറഞ്ഞതിന്നു അവന്‍:
എന്താകുന്നു മകനേ എന്നു പറഞ്ഞു. തീയും
വിറകുമുണ്ടു; എന്നാല്‍ ഹോമയാഗത്തിന്നു ആട്ടിന്‍കുട്ടി
എവിടെ എന്നു അവന്‍ചോദിച്ചു. |
22:8 |
ദൈവം തനികൂ ഹോമയാഗത്തിന്നു ഒരു ആട്ടിന്‍കുട്ടിയെ
നോക്കിക്കൊള്ളും, മകനേ, എന്നു അബ്രാഹാം പറഞ്ഞു.
അങ്ങനെ അവര്‍ ഇരുവരും ഒന്നിച്ചു നടന്നു. |
22:9 |
ദൈവം കല്പിച്ചിരുന്ന സ്ഥലത്തു അവര്‍ എത്തി;
അബ്രാഹാം ഒരു യാഗപീഠം പണിതു, വിറകു അടുക്കി,
തന്‍റെ മകന്‍യിസ്ഹാക്കിനെ കെട്ടി
യാഗപീഠത്തിന്മേല്‍ വിറകിന്മീതെ കിടത്തി. |
22:10 |
പിന്നെ അബ്രാഹാം കൈ നീട്ടി തന്‍റെ മകനെ
അറുക്കേണ്ടതിന്നു കത്തി എടുത്തു. |
22:11 |
ഉടനെ യഹോവയുടെ ദൂതന്‍ആകാശത്തുനിന്നു:
അബ്രാഹാമേ, അബ്രാഹാമേ, എന്നു വിളിച്ചു; ഞാന്‍ഇതാ,
എന്നു അവന്‍പറഞ്ഞു. |
22:12 |
ബാലന്‍റെ മേല്‍ കൈവെക്കരുതു; അവനോടു ഒന്നും
ചെയ്യരുതു; നിന്‍റെ ഏകജാതനായ മകനെ തരുവാന്‍നീ
മടിക്കായ്കകൊണ്ടു നീ ദൈവത്തെ ഭയപ്പെടുന്നു
എന്നു ഞാന്‍ഇപ്പോള്‍ അറിയുന്നു എന്നു അവന്‍അരുളിച്ചെയ്തു.
|
22:13 |
അബ്രാഹാം തലപൊക്കി നോക്കിയപ്പോള്‍
പിമ്പുറത്തു ഒരു ആട്ടുകൊറ്റന്‍കൊമ്പു കാട്ടില്‍
പിടിപെട്ടു കിടകൂന്നതു കണ്ടു; അബ്രാഹാം ചെന്നു
ആട്ടുകൊറ്റനെ പിടിച്ചു തന്‍റെ മകന്നു പകരം
ഹോമയാഗം കഴിച്ചു. |
53:2 |
അവന്‍ഇളയ തൈപോലെയും വരണ്ട നിലത്തുനിന്നു വേര്‍
മുളെകൂന്നതുപോലെയും അവന്‍റെ മുന്‍പാകെ വളരും;
അവന്നു രൂപഗുണം ഇല്ല, കോമളത്വം ഇല്ല; കണ്ടാല്‍
ആഗ്രഹിക്കത്തക്ക സൌന്‍ദര്‍യവുമില്ല |
53:3 |
അവന്‍മനുഷ്യരാല്‍ നിന്‍ദിക്കപ്പെട്ടും
ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം
ശീലിച്ചവനായും ഇരുന്നു; അവനെ കാണുന്നവര്‍ മുഖം
മറെച്ചുകളയത്തക്കവണ്ണം അവന്‍നിന്‍ദിതനായിരുന്നു;
നാം അവനെ ആദരിച്ചതുമില്ല
|
53:4 |
സാക്ഷാല്‍ നമ്മുടെ രോഗങ്ങളെ അവന്‍വഹിച്ചു;
നമ്മുടെ ദേവനകളെ അവന്‍ചുമന്നു; നാമോ, ദൈവം
അവനെ ശിക്ഷിച്ചും അടിച്ചും
ദണ്ഡിപ്പിച്ചുമിരികൂന്നു എന്നു വിചാരിച്ചു
|
53:5 |
എന്നാല്‍ അവന്‍നമ്മുടെ അതിക്രമങ്ങള്‍നിമിത്തം
മുറിവേറ്റും നമ്മുടെ അകൃത്യങ്ങള്‍നിമിത്തം തകര്‍ന്നും
ഇരികൂന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ
അവന്‍റെമേല്‍ ആയി അവന്‍റെ അടിപ്പിണരുകളാല്‍
നമുകൂ സൌഖ്യം വന്നുമിരികൂന്നു |
53:6 |
നാം എല്ലാവരും ആടുകളെപ്പോലെ
തെറ്റിപ്പോയിരുന്നു; നാം ഔരോരുത്തനും താന്‍താന്‍റെ
വഴികൂ തിരിഞ്ഞിരുന്നു; എന്നാല്‍ യഹോവ നമ്മുടെ
എല്ലാവരുടെയും അകൃത്യം അവന്‍റെ മേല്‍ ചുമത്തി
|
53:7 |
തന്നെത്താന്‍താഴ്ത്തി വായെ
തുറക്കാതെയിരുന്നിട്ടും അവന്‍പീഡിപ്പിക്കപ്പെട്ടു;
കൊല്ലുവാന്‍കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും
രോമം കത്രികൂന്നവരുടെ മുന്‍പാകെ
മിണ്ടാതെയിരികൂന്ന ആടിനെപ്പോലെയും അവന്‍വായെ
തുറക്കാതിരുന്നു |
53:8 |
അവന്‍പീഡനത്താലും ശിക്ഷാവിധിയാലും
എടുക്കപ്പെട്ടു; ജീവനുള്ളവരുടെ ദേശത്തുനിന്നു
അവന്‍ഛേദിക്കപ്പെട്ടു എന്നും എന്‍റെ ജനത്തിന്‍റെ
അതിക്രമം നിമിത്തം അവന്നു ദണ്ഡനം വന്നു എന്നും
അവന്‍റെ തലമുറയില്‍ ആര്‍ വിചാരിച്ചു |
53:9 |
അവന്‍സാഹസം ഒന്നും ചെയ്യാതെയും അവന്‍റെ വായില്‍
വഞ്ചനയൊന്നും ഇല്ലാതെയും ഇരുന്നിട്ടും അവര്‍
അവന്നു ദുഷ്ടന്മാരോടുകൂടെ ശവകൂഴി കൊടുത്തു;
അവന്‍റെ മരണത്തില്‍ അവന്‍സന്‍പന്നന്മാരോടു
കൂടെ ആയിരുന്നു |
5:6 |
നാം ബലഹീനര്‍ ആയിരികൂമ്പോള്‍ തന്നേ ക്രിസ്തു
തക്ക സമയത്തു അഭക്തര്‍കൂ വേണ്ടി മരിച്ചു.
|
5:7 |
നീതിമാന്നു വേണ്ടി ആരെങ്കിലും മരികൂന്നതു ദുര്‍ല്ലഭം;
ഗുണവാന്നുവേണ്ടി പക്ഷേ മരിപ്പാന്‍തുനിയുമായിരികൂം.
|
5:8 |
ക്രിസ്തുവോ നാം പാപികള്‍ ആയിരികൂമ്പോള്‍
തന്നേ നമുകൂ വേണ്ടി മരിക്കയാല്‍ ദൈവം തനികൂ
നമ്മോടുള്ള സ്നേഹത്തെ പ്രദര്‍ശിപ്പികൂന്നു.
|
5:9 |
അവന്‍റെ രക്തത്താല്‍ നീതീകരിക്കപ്പെട്ടശേഷമോ
നാം അവനാല്‍ എത്ര അധികമായി കോപത്തില്‍ നിന്നു
രക്ഷിക്കപ്പെടും. |
5:10 |
ശത്രുക്കളായിരികൂമ്പോള്‍ തന്നേ നമുകൂ അവന്‍റെ
പുത്രന്‍റെ മരണത്താല്‍ ദൈവത്തോടു നിരപ്പു
വന്നു എങ്കില്‍ നിരന്നശേഷം നാം അവന്‍റെ ജീവനാല്‍
എത്ര അധികമായി രക്ഷിക്കപ്പെടും. |
5:11 |
അത്രയുമല്ല, നമുകൂ ഇപ്പോള്‍ നിരപ്പു
ലഭിച്ചതിന്നു കാരണമായ നമ്മുടെ കര്‍ത്താവായ യേശു
ക്രിസ്തുമുഖാന്തരം നാം ദൈവത്തില്‍ പ്രശംസിക്കയും
ചെയ്യുന്നു. |
5:12 |
അതുകൊണ്ടു ഏകമനുഷ്യനാല്‍ പാപവും പാപത്താല്‍
മരണവും ലോകത്തില്‍ കടന്നു. ഇങ്ങനെ എല്ലാവരും
പാപം ചെയ്കയാല്‍ മരണം സകലമനുഷ്യരിലും
പരന്നിരികൂന്നു. |
5:13 |
പാപമോ ന്യായപ്രമാണംവരെ ലോകത്തില്‍
ഉണ്ടായിരുന്നു; എന്നാല്‍ ന്യായപ്രമാണം
ഇല്ലാതിരികൂമ്പോള്‍ പാപത്തെ കണക്കിടുന്നില്ല.
|
5:14 |
എങ്കിലും വരുവാനുള്ളവന്‍റെ പ്രതിരൂപമായ ആദാമിന്‍റെ
ലംഘനത്തിന്നു തുല്യമായി പാപം ചെയ്യാത്തവരിലും
മരണം ആദാം മുതല്‍ മോശെവരെ വാണിരുന്നു. |
5:15 |
എന്നാല്‍ ലംഘനത്തിന്‍റെ കാര്യവും കൃപാവരത്തിന്‍റെ
കാര്യവും ഒരുപോലെയല്ല; ഏകന്‍റെ ലംഘനത്താല്‍
അനേകര്‍ മരിച്ചു എങ്കില്‍ ദൈവകൃപയും
ഏകമനഷ്യനായ യേശുക്രിസ്തുവിന്‍റെ കൃപയാലുള്ള
ദാനവും അനേകര്‍കൂ വേണ്ടി ഏറ്റവും അധികം
കവിഞ്ഞിരികൂന്നു. |
5:16 |
ഏകന്‍പാപം ചെയ്തതിന്‍റെ ഫലവും ദാനത്തിന്‍റെ
കാര്യവും ഒരുപോലെയല്ല; ഏകന്‍റെ പാപം
ശിക്ഷാവിധി കല്പിപ്പാന്‍ഹേതുവായിത്തീര്‍ന്നു.
കൃപാവരമോ അനേക ലംഘനങ്ങളെ മോചികൂന്ന നീതീകരണ
വിധികൂ ഹേതുവായിത്തിര്‍ന്നു.
|
5:17 |
ഏകന്‍റെ ലംഘനത്താല്‍ മരണം ആ ഏകന്‍നിമിത്തം വാണു
എങ്കില്‍ കൃപയുടെയും നീതിദാനത്തിന്‍റെയും
സമൃദ്ധിലഭികൂന്നവര്‍ യേശുക്രിസ്തു എന്ന ഏകന്‍നിമിത്തം
ഏറ്റവും അധികമായി ജീവനില്‍ വാഴും. |
5:18 |
അങ്ങനെ ഏകലംഘനത്താല്‍ സകലമനുഷ്യര്‍കൂം
ശിക്ഷാവിധിവന്നതുപോലെ ഏകനീതിയാല്‍ സകലമനുഷ്യര്‍കൂം
ജീവകാരണമായ നീതീകരണവും വന്നു.
|
5:19 |
ഏകമനുഷ്യന്‍റെ അനുസരണക്കേടിനാല്‍ അനേകര്‍
പാപികളായിത്തീര്‍ന്നതുപോലെ ഏകന്‍റെ
അനുസരണത്താല്‍ അനേകര്‍ നീതിമാന്മാരായിത്തീരും. |